ദെനഹക്കാലം 05

ദെനഹക്കാലം 05

ഞായര്‍ പ്രസംഗം ദനഹാ അഞ്ചാം ഞായര്‍ രക്ഷ പ്രദാനം ചെയ്യുന്ന വെളിച്ചം

ഇസ്രായേല്‍ജനത്തോട് ദൈവം സംസാരിച്ചത് മോശയിലൂടെയായിരുന്നു. ദൈവം ജനത്തിന് സ്വയം വെളിപ്പെടുത്തിയതും തന്റെ ഹിതം പ്രമാണങ്ങളുടെ രൂപത്തില്‍ അവര്‍ക്കു നല്‍കിയതും അദ്ദേഹം വഴിയായിരുന്നു. മോശ തന്റെ അവസാന നാളുകളില്‍ ഒരു ഭാവിപ്രവാചകനെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതാണ് ഇന്നത്തെ ഒന്നാമത്തെ വായനയിലെ പ്രമേയം.

"നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയില്‍ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്" (നിയമാ. 18:15). മോശ മുന്‍കൂട്ടി അറിയിച്ച പ്രവാചകന്‍ ദൈവപുത്രനായ ഈശോമിശിഹായാണ്. ഇസ്രായേല്‍ജനം ശ്രവിക്കേണ്ടിയിരുന്നത് മോശയെ ആയിരുന്നുവെങ്കില്‍, ഇന്ന് നമ്മള്‍ കേള്‍ക്കേണ്ടത് ഈ അഭിഷിക്ത പ്രവാചകനെയാണ്. കാരണം, മോശവഴി നിയമം നല്‍കപ്പെട്ടെങ്കില്‍ ഈശോമിശിഹാ വഴി കൃപയും സത്യവും നല്‍കപ്പെട്ടിരിക്കുന്നു (യോഹ. 1:17). ഇന്നത്തെ സുവിശേഷത്തില്‍ നിക്കൊദേമോസുമായുള്ള സംഭാഷണത്തില്‍ നിത്യജീവന്‍ പ്രാപിക്കാനായി നമ്മള്‍ കേട്ടു വിശ്വസിക്കേണ്ട കാര്യങ്ങളാണ് ഈശോ അരുള്‍ചെയ്യുന്നത്.

കുരിശില്‍ മഹത്വീകരിക്കപ്പെട്ട മിശിഹാ

മനുഷ്യാവതാരത്തിലാണ് ദൈവം നമുക്കായി തന്റെ പുത്രനെ നല്‍കിയത്. ദൈവത്തിന്റെ പരമാവധി സ്‌നേഹത്തിന്റെ പ്രകാശമാനമായ ഈ നല്‍കല്‍ പൂര്‍ത്തിയായത് കുരിശിലും. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയ സംഭവത്തോടാണ് തന്റെ കുരിശുമരണത്തെ ഈശോ ഉപമിക്കുന്നത്. മനുഷ്യപുത്രന്റെ കുരിശിലെ ഉയര്‍ത്തപ്പെടലിനെ വി. യോഹന്നാന്‍ ശ്ലീഹാ ഉപമിക്കുന്നത്, മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതിനോടാണ്. സംഖ്യയുടെ പുസ്തകത്തിലാണ് പ്രസ്തുത സംഭവം വിവരിക്കപ്പെടുന്നത് (സംഖ്യ 21). വാഗ്ദത്തഭൂമി ലക്ഷ്യമാക്കി മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേല്‍ജനം അക്ഷമരായി ദൈവത്തിനും മോശയ്ക്കുമെതിരെ സംസാരിച്ചു. അവരെ ശിക്ഷിക്കാനായി കര്‍ത്താവ് അവരുടെ പക്കലേയ്ക്ക് ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് അനേകം ഇസ്രായേല്‍ക്കാര്‍ മരിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ജനം കുറ്റമേറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചു. ഈ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ മോശയോടു യാചിക്കുകയും ചെയ്തു. അപ്പോള്‍ കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു: "ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല" (സംഖ്യ 21:8). ദൈവം നിര്‍ദ്ദേശിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. പിച്ചളസര്‍പ്പത്തെ നോക്കിയവരെല്ലാം ജീവിക്കുകയും ചെയ്തു.

മനുഷ്യവര്‍ഗ്ഗത്തിന്റെ അവസ്ഥ മരുഭൂമിയില്‍ വച്ച് സര്‍പ്പദംശനമേറ്റ ജനത്തിന്റേതിനു സമാനമായിരുന്നു. ആദിമാതാപിതാക്കന്മാര്‍ സര്‍പ്പത്തിന്റെ പ്രേരണയ്ക്ക് വഴങ്ങിയതുകൊണ്ടാണല്ലോ അവര്‍ക്ക് ദൈവികജീവന്‍ നഷ്ടമായതും പറുദീസായില്‍ നിന്ന് അവര്‍ പുറത്തായതും. അവര്‍ക്കേറ്റ സര്‍പ്പദംശനമായിരുന്നു അത്. ഈ മനുഷ്യവര്‍ഗ്ഗത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ദൈവം കുരിശിലുയര്‍ത്തിയ മനുഷ്യപുത്രനിലേയ്ക്ക് വിശ്വാസത്തോടെ നോക്കുക എന്നതാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: "മരുഭൂമിയില്‍ വച്ച് മോശ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. അത് അവനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനാണ്."

മനുഷ്യപുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോഴാണ് ദൈവിക വെളിപാട് പൂര്‍ത്തിയായത്. ദൈവത്തിന് മനുഷ്യരായ നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴവും പരപ്പും അവിടെ വെളിവായി. മരുഭൂമിയിലെ പിച്ചളസര്‍പ്പത്തെ വിശ്വാസത്തോടെ നോക്കിയവര്‍ ജീവിച്ചതുപോലെ കുരിശില്‍ ഉയര്‍ത്തപ്പെട്ട മനുഷ്യപുത്രനെ വിശ്വാസത്തോടെ നോക്കുന്നവരും രക്ഷ പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പായുടെ വാക്കുകളില്‍ കുരിശിലെ നിശബ്ദതയിലാണ് പിതാവായ ദൈവം ഏറ്റവും വാചാലനാകുന്നത്. അവിടെയാണ് ദൈവിക വെളിപാടിന്റെ പൂര്‍ണ്ണത.

മനുഷ്യപുത്രന്റെ ഉയര്‍ത്തപ്പെടല്‍ അവിടുത്തെ മഹത്വീകരണമായ ഉയിര്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്. ഉയര്‍ത്തപ്പെടല്‍ സ്വര്‍ഗ്ഗാരോഹണമായാണ് ആദിമസഭ മനസ്സിലാക്കിയത്. യോഹന്നാന്റെ വീക്ഷണമനുസരിച്ച് കുരിശുമരണത്തില്‍ തന്നെ മഹത്വീകരണം സംഭവിച്ചു. മരണവും ഉയിര്‍പ്പും ഈ മഹത്വീകരണത്തിന്റെ രണ്ട് മാനങ്ങള്‍ മാത്രമാണ്. ഈശോയുടെ മഹത്വീകരണത്തെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിലുള്ള പ്രസ്താവനകള്‍ സമവീക്ഷണ സുവിശേഷങ്ങളിലെ പീഡാനുഭവ പ്രവചനങ്ങള്‍ക്ക് സമാനമാണ്. വിശ്വാസത്തോടെ കുരിശില്‍ നോക്കുന്നവന്‍, പിതാവിന് ലോകത്തോടുള്ള തീവ്രസ്‌നേഹമാണ് കാണുന്നത്. വിശ്വസിക്കുന്നവന്‍ സ്‌നേഹിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഇവിടെ വിശ്വാസവും സ്‌നേഹവും ഒന്നായി ഭവിക്കുന്നു. വിശ്വസിക്കുകയെന്നാല്‍ സ്‌നേഹിക്കുകയെന്നു സാരം.

ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു

സുവിശേഷങ്ങളിലെ സുവിശേഷം എന്നാണ് യോഹ. 3:16 അറിയപ്പെടുന്നത്. മനുഷ്യനായി അവതരിച്ച ഈശോമിശിഹായില്‍ പിതാവായ ദൈവത്തിന്റെ സ്‌നേഹം പ്രകാശിതമായതിന്റെ വിവരണമാണല്ലോ സുവിശേഷത്തിലുള്ളത്. ഈ വിവരണം മുഴുവന്റെയും സംഗ്രഹം ഈ ഒരു വാക്യത്തിലുണ്ട്: "തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് അവനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു" (യോഹ. 3:16). സുവിശേഷം വിവരിക്കുന്നത്, ദൈവത്തിന് ലോകത്തോടുള്ള സ്‌നേഹത്തിന്റെ ഫലമായി തന്റെ പുത്രനെ നമ്മുടെ പക്കലേയ്ക്ക് അയയ്ക്കുന്ന സംഭവമാണല്ലോ. ദൈവത്തിന് മനുഷ്യരായ നമ്മോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടത് ഈശോയുടെ മനുഷ്യാവതാരത്തിലാണ്. പുത്രനായ മിശിഹാ രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കിയത് തന്റെ കുരിശുമരണത്തിലൂടെയാണ്. അവിടെയാണ് പിതാവായ ദൈവത്തിന് മനുഷ്യനോടുള്ള സ്‌നേഹം അതിന്റെ പൂര്‍ണ്ണത പ്രാപിച്ചത്. ഈ ചരിത്രമാണല്ലോ സുവിശേഷങ്ങള്‍ വിവരിക്കുന്നത്.

സുവിശേഷവിവരണത്തിന്റെ ലക്ഷ്യം യോഹന്നാന്‍ ശ്ലീഹാ വ്യക്തമാക്കുന്നത് സുവിശേഷാവസാനത്തില്‍ നാം വായിക്കുന്നുണ്ട്: "ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത്, ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് നിങ്ങള്‍ വിശ്വസിക്കാനും അങ്ങനെ വിശ്വസിച്ച് അവന്റെ നാമത്തില്‍ നിങ്ങള്‍ക്ക് നിത്യജീവന്‍ ഉണ്ടാകുവാനുമാണ്" (യോഹ. 20:31). ഇതേകാര്യം തന്നെയാണ് യോഹ. 3:16-ലും പറയുന്നത്. "തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ, നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ പുത്രനെ നൽകുവാൻ തക്കവണ്ണം പിതാവ് തിരുമനസ്സായി." പുത്രനെ ലോകത്തിലേയ്ക്ക് അയച്ചപ്പോള്‍ പിതാവിനുണ്ടായിരുന്ന ലക്ഷ്യം തന്നെയാണ് സുവിശേഷരചനയില്‍ ശ്ലീഹായ്ക്കുമുള്ളത്. ഈശോയില്‍ വിശ്വസിക്കാനും സുവിശേഷപാരായണം നമ്മെ സഹായിക്കണം.

വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്‌നേഹിക്കുന്ന ജനം

പുത്രന്റെ മനുഷ്യാവതാരത്തെ ദൈവസ്‌നേഹത്തിന്റെ പ്രകാശനമായാണല്ലോ സുവിശേഷകന്മാര്‍ വര്‍ണ്ണിക്കുന്നത്. അതുകൊണ്ടാണ് പ്രകാശം എന്ന് അവിടുത്തെ വിശേഷിപ്പിക്കുന്നതു തന്നെ. വെളിച്ചം ലോകത്തിലേയ്ക്കു വന്നുവെന്നാണ് മനുഷ്യാവതാരത്തെക്കുറിച്ച് യോഹന്നാന്‍ ശ്ലീഹാ പറയുന്നത് (3:19). ഈശോയില്‍ വിശ്വസിക്കാതിരുന്ന ജനം പ്രകാശത്തേക്കാള്‍ ഇരുളിനെ സ്‌നേഹിച്ചു. കാരണം, പ്രകാശമായ മിശിഹായിലേയ്ക്കു വന്നാല്‍ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ വെളിച്ചത്തു വരുമോ എന്നവര്‍ ഭയപ്പെട്ടു. ഇരുളിന്റെ മറവിലാണല്ലോ തിന്മകള്‍ അരങ്ങേറുന്നത്.


വിശ്വസിക്കാത്തവന് കുരിശിലെ ദൈവിക വെളിപാട് വെളിച്ചം പ്രദാനം ചെയ്യുന്നില്ല. അവന്‍ രക്ഷിക്കപ്പെടുന്നുമില്ല. പ്രത്യുത, അവന്‍ ശിക്ഷയ്ക്ക് പാത്രമാകുന്നു. ശിക്ഷാവിധി ഇതാണ്: "വെളിച്ചം ലോകത്തിലേയ്ക്കു വന്നു. എന്നാല്‍, തങ്ങളുടെ പ്രവൃത്തികള്‍ ദുഷ്ടമായിരുന്നതിനാല്‍, മനുഷ്യര്‍ വെളിച്ചത്തേക്കാള്‍ ഇരുളിനെ സ്‌നേഹിച്ചു. ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെല്ലാം വെളിച്ചത്തെ വെറുക്കുന്നു. തങ്ങളുടെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കാന്‍ അവര്‍ വെളിച്ചത്തിലേയ്ക്കു വരുന്നില്ല. സത്യം പ്രവര്‍ത്തിക്കുന്നവരെല്ലാം ദൈവത്തെപ്രതി തങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ അറിയപ്പെടേണ്ടതിന് വെളിച്ചത്തിലേയ്ക്കു വരുന്നു" (യോഹ. 3:19-21).

ദുഷ്ടത പ്രവര്‍ത്തിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈശോയിലുള്ള ദൈവിക വെളിപാടിനെ നിരസിക്കുന്നതിനെയാണ്. സത്യത്തിന്റെ പ്രവൃത്തികള്‍ ചെയ്യുകയെന്നാല്‍ ഈ ദൈവിക വെളിപാട് സ്വീകരിക്കുകയെന്നും അര്‍ത്ഥം. ഇപ്രകാരം വെളിച്ചത്തിലേയ്ക്ക് വരുന്നവന്‍ ഈ വെളിപാടിനനുസരിച്ച് ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ നിര്‍ബന്ധിതനാകും. അതുകൊണ്ടാണ് പലരും കുരിശില്‍ വെളിവാക്കപ്പെട്ട സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുന്നത്. സ്‌നേഹം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നാല്‍, സ്‌നേഹിക്കാന്‍ തയ്യാറാവുക എന്നുകൂടിയാണര്‍ത്ഥം. കുരിശിലെ പരമാവധി സ്‌നേഹം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായാല്‍ അതിന് ആനുപാതികമായി സ്‌നേഹിക്കാനും ഞാന്‍ തയ്യാറാകണം.

യോഹന്നാന്‍ ശ്ലീഹാ തന്റെ ലേഖനത്തില്‍ തുടര്‍ന്ന് എഴുതുന്നു: "ദൈവം പ്രകാശമാണെന്നും അവനില്‍ അന്ധകാരം ഒട്ടുമില്ലെന്നുമുള്ള സന്ദേശമാണ് ഞങ്ങള്‍ അവന്റെയടുക്കല്‍ നിന്ന് ശ്രവിച്ചതും നിങ്ങളോട് പ്രഖ്യാപിക്കുന്നതും. നമുക്ക് അവനോടു കൂട്ടായ്മ ഉണ്ടെന്നു പറയുകയും അതേസമയം അന്ധകാരത്തില്‍ ചരിക്കുകയും ചെയ്താല്‍ നാം നുണ പറയുന്നവരാകും. സത്യത്തില്‍ വ്യാപരിക്കുന്നുമില്ല" (1 യോഹ. 1:5-6). പ്രകാശത്തില്‍ ചരിക്കുക എന്നതിന്റെ പൊരുളും ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: "പ്രകാശത്തിലാണെന്ന് പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തില്‍ തന്നെയാണ്. സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു" (1 യോഹ. 2:7-11). പ്രകാശമായി മിശിഹായില്‍ വസിച്ചുകൊണ്ട് നിത്യജീവന് അര്‍ഹമായ ജീവിതം നയിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

www.lifeday.in

ദനഹാ അഞ്ചാം ഞായര്


മേല്ക്കൂര പൊളിച്ച വിശ്വാസം


മര്‍ക്കോ 2:1-12

അഡ്വ. സാലിച്ചന് മങ്കുഴിക്കരി

തടസ്സങ്ങളില്ലാതെ ഒഴുകിവന്ന പുഴ പെട്ടെന്ന് നിലച്ചുപോകുക, സാങ്കേതിക മികവിന്റെ കുറവുകള്ക്ക് സാധ്യതയില്ലാത്ത വാഹനം പെട്ടെന്ന് നിന്നുപോകുക, സന്തോഷം മാത്രം അലതല്ലിയിരുന്ന കുടുംബ ത്തിലേക്ക് ഗുരുതരരോഗങ്ങളുടെ കാര്മേഘങ്ങള് പടരുക എന്നിവയെല്ലാം നമ്മുടെ ലക്ഷ്യങ്ങള്ക്ക് തടസ്സവും ജീവിത സ്വപ്നങ്ങള്ക്ക് വിഘ്‌നവും വരുത്താറുണ്ട്.

ഇപ്രകാരം എല്ലാ പ്രതീക്ഷകളും നശിച്ച ഒരു മനുഷ്യന് കഫര്ണാമിന്റെ തെരുവുകളിലെവിടെയോ തളര്ന്ന് കിടന്നിരുന്നു. ആദ്യകാലങ്ങളില് അവനെത്തേടി ഒരുപാട് പേര് വന്നിരിക്കാം. പിന്നീട് അവന്റെ തളര്വാതത്തെ ജനം അംഗീകരിച്ചു, അവന് നിത്യരോഗിയായി, അവന്റെ മനസ്സും തളര്ന്നു. ഒന്നും പ്രതീക്ഷിക്കുവാന് അര്ഹതയില്ലാത്ത ദൈവ ത്തിന്റെ കണക്കു പുസ്തകത്തിലെ പാപി എന്ന് ജനം വിധിയെഴുതിയ തളര്വാതരോഗി. ഇപ്രകാരമുള്ള ഒരു തളര് വാതരോഗിയുടെ ജ്വീവിതത്തിലെ വഴിത്തിരിവിനെക്കുറിച്ചാണ് ഈ സുവിശേഷഭാഗം.

ബൈബിളിലെ സമാനതകളില്ലാത്ത ഒരു വിശ്വാസപ്രഖ്യാപനത്തിന്റെ തുടര്ച്ചയായ അത്ഭുത പ്രവര്ത്തനമാണ് കഫര്ണാമില് സംഭ വിച്ചത്.

കാനയിലെ കല്ല്യാണ വീട്ടില് പരിശുദ്ധ അമ്മയുടെ ഇടപെടലി നെത്തുടര്ന്നാണ് അത്ഭുതം നടന്നത്. കല്ല്യാണവീട്ടിലെ കുറവ് പരിഹരിക്കുവാന് ഈശോയ്ക്ക് കഴിവുണ്ടെന്ന് മാതാവ് വിശ്വസിച്ചു. കഫര്ണാ മില്വച്ച് പിശാചുബാധിതനെ സുഖപ്പെടുത്തിയത് ആരുടേയും ഇടപെടല് ഇല്ലാതെയാണ്. ശിമയോന്റെ അമ്മായിയമ്മയെ ഈശോ സുഖപ്പെടുത്തിയത് നാം ബൈബിളില് കാണുന്നുണ്ട്. കുഷ്ഠരോഗി ഈശോയെ സമീപിച്ചു അപേക്ഷിച്ചു, ''അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില് എന്നെ ശുദ്ധനാക്കുവാന് കഴിയും''. ഇവിടെ കുഷ്ഠരോഗിയുടെ വിശ്വാസത്തില്നിന്നാണ്അത്ഭുതത്തിന് അവസരം ഉണ്ടാകുന്നത്.

ഒരു വ്യക്തിയുടെ വിശ്വാസത്തില് നിന്നുണ്ടാകുന്ന ഇടപെടലുകളില്നിന്ന് വ്യത്യസ്തമായി, ഈശോയുടെ നേരിട്ടുള്ള ഇടപെടലുകളില് നിന്ന് വ്യത്യസ്തമായി, നാലുപേര് ഒരേപോലെ വിശ്വസിച്ച് നടത്തിയ അതിസാഹസികമായ ഇടപെടലില്, ഈശോ താമസിച്ചിരുന്ന വീടിന്റെ മേല്ക്കൂര പൊളിക്കാന് മാത്രം വിശ്വാസം നാലുപേര്ക്കുണ്ടായി എന്നുള്ളതാണ് സമാനതകളില്ലാത്ത ഇടപെടല്.

യേശുവിന്റെ അടുത്ത് എത്തുവാന് ആ നാലുപേര്ക്ക് തടസ്സമാ യത് ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടമെന്നാല് നിരവധിയാളുകള് എന്നതി നെക്കാള് ഉപരി എനിക്കും ക്രിസ്തുവിനും ഇടയിലുള്ള തടസ്സമെന്നതാണ് വിശാലമായ അര്ത്ഥതലം. യേശുവിന്റെ അടുക്കലേയ്ക്ക് എത്തു വാന് നമ്മളെ തടസ്സപ്പെടുത്തുന്ന എന്തും ജനക്കൂട്ടമാണെന്ന് ചിന്തി ക്കുവാന് സുവിശേഷം നമ്മേ പ്രേരിപ്പിക്കുന്നു. ചിലപ്പോള് ധനമോഹം ആകാം, സ്വാര്ത്ഥതയാകാം, അധികാരമാകാം. ഇപ്രകാരം നമ്മേ യേശു വിന്റെ അടുക്കലേയ്ക്ക് എത്തുവാന് തടസ്സപ്പെടുത്തുന്നതിനെ മാറ്റുവാനുള്ള ആലോചനയുണ്ടാകണം.

യേശുവിന്റെ അടുത്തേക്ക് എത്തുവാനുള്ള തീവ്ര ആഗ്രഹം പുതുവഴികള് തേടും, അത് അസാധാരണ പ്രവര്ത്തികളിലേക്ക് നമ്മെ നയിക്കും. അപ്രകാരമുള്ള തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്‌ മേല്ക്കൂര പൊളിക്കുവാനുള്ള തീരുമാനം. ആ നാലുപേരുടേയും അസാധാരണമായ പ്രവര്ത്തി യേശുവിന്റെ കരുണയുടെ കഥയാണ് പറയുന്നത്.

തനിക്ക് സംരക്ഷണമായ മേല്ക്കൂര പൊളിച്ച വിശ്വാസികളെ കണ്ട് യേശു അസ്വസ്ഥനായില്ല. അവരുടെ വിശ്വാസം കണ്ട്, യേശു തളര്വാതരോഗിയോട് പറഞ്ഞു, ''മകനേ നിന്റെ പാപങ്ങള് ക്ഷമിക്കപ്പെട്ടിരിക്കുന്നു'' യേശുവിലുള്ള ദൃഢവിശ്വാസം നമ്മുടെ പാപങ്ങള് കഴുകികളയുവാന് മാത്രം ശക്തമാണ്.

ഇന്നത്തെ മറ്റുവായനകളെല്ലാം പാപത്തേയും പാപപരിഹാരത്തേയും കുറിച്ചാണ്. ലേവ്യരുടെ പുസ്തകത്തില് നിന്നുള്ള വായനയില് പറയുന്നത് അറിയില്ലായ്മമൂലം പാപം ചെയ്താല് പരിഹാരബലി അര്പ്പിക്കണമെന്നാണ്. ദാനിയേലിന്റെ പുസ്തകത്തില് പറയുന്നത് കാരുണ്യ ത്തിനും പാപമോചനത്തിനും വേണ്ടിയുള്ള അപേക്ഷയാണ്.

കൊളേസുസുകാര്ക്കുള്ള ലേഖനത്തില് നാം വായിച്ചുകേട്ടത് അന്ധ കാരത്തിന്റെ അധിപത്യത്തില്നിന്ന് നമ്മെ മോചിപ്പിക്കുന്ന കഥയാണ്. സുവിശേഷം പറയുന്നതും എല്ലാ തടസ്സങ്ങളേയും നീക്കി യേശുവിന് അടു ത്തേക്കെത്തിയ തളര്വാതരോഗിയുടെ പാപങ്ങള് ക്ഷമിക്കപ്പെടുന്നതും രോഗി കിടക്കയുമെടുത്ത് നടന്നുപോകുന്നതുമാണ്.

തളര്വാതരോഗിയോട് ഈശോ പറഞ്ഞത്: 'നിന്റെ പാപങ്ങള് ക്ഷമിക്കപ്പെട്ടിരിക്കുന്നു' എന്നാണ് -പാപങ്ങള് ക്ഷമിക്കപ്പെടുന്ന നിമിഷം തളര്വാതം മാറുന്നു. പാപങ്ങള് ക്ഷമിക്കുവാന് കഴിവുള്ളവനെ രോഗി തിരിച്ചറിഞ്ഞു. പക്ഷേ, നിയമജ്ഞര് തിരിച്ചറിഞ്ഞില്ല. തിരിച്ചറിവ് എന്നത് അറിവിന്റെ ആഴം കൊണ്ടുമാത്രം ഉണ്ടാകുന്നതല്ല. സുവിശേഷത്തിലെ ഉന്നത സ്ഥാനീയര്ക്കുപോലും പാപം ക്ഷമിക്കുവാന് കഴിവുള്ളവനെ തിരിച്ചറിയുവാന് കഴിഞ്ഞില്ല. യേശുവിന്റെ വചനങ്ങള് ദൈവദൂഷണം ആണെന്ന് അവര് തെറ്റിദ്ധരിച്ചു.

യേശുവിന്റെ എല്ലാ അത്ഭുതപ്രവര്ത്തനങ്ങളും സ്വയം വെളിപ്പെ ടുത്തലായിരുന്നു. ഭൂമിയില് പാപങ്ങള് ക്ഷമിക്കാന് മനുഷ്യപുത്രന് അധികാരമുണ്ടെന്ന് ജനം അറിയണമെന്ന് യേശു ചിന്തിച്ചു. അവന് എഴുന്നേറ്റു കിടക്കയുമെടുത്ത് എല്ലാവരും കാണ്കേ പുറത്തേക്ക് പോയി.

പ്രിയപ്പെട്ടവരെ, ഇന്നത്തെ സുവിശേഷഭാഗം നമ്മളോട് പറയുന്ന പ്രധാനകാര്യം യേശുവിലുള്ള ദൃഢവിശ്വാസം പുതുജീവന് നല്കും എന്നാണ്. ജീവിതത്തിന്റെ എല്ലാ തളര്ച്ചകളേയും മാറ്റി നമ്മേ യേശു മുന്നോട്ടു നയിക്കും. യേശുവിലുള്ള വിശ്വാസം നമ്മേ സ്വതന്ത്രരാക്കും. നാലുപേരുടെ സഹായത്താല് വന്നവന് എഴുന്നേറ്റ് ശിരസ്സുയര്ത്തി കട്ടില് തലയില്വച്ച് ഇറങ്ങിപ്പോകുന്നത്, ദൈവസഹായത്താല് ശക്തി നേടിയവന്റെ പുതിയ വഴി തുറന്ന് കാണിക്കുന്നു. ക്രിസ്തുവിലേക്കുള്ള തടസ്സങ്ങള് മാറ്റിയാല് അത്ഭുതം സംഭവിക്കുമെന്ന് വിശ്വസിച്ചവര്, മേല്ക്കൂര പൊളിച്ചവര്, തിരിച്ചറിവ് ഉള്ളവര് ആയിരുന്നു.

നമ്മുടെ സ്വാര്ത്ഥതയുടെ അഹങ്കാരത്തിന്റെ ധനമോഹത്തിന്റെ അധികാരമോഹത്തിന്റെ എല്ലാ തടസങ്ങളും മാറ്റി, ക്രിസ്തുവിന്റെ അടുത്തേക്ക് എത്തുവാന് ഇന്നത്തെ ചിന്തകള് ശക്തി നല്കട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു.

(അഭിഭാഷകനും സാമൂഹ പ്രവര്ത്തകനുമാണ് ലേഖകന്)
.........................................

homilieslaity.com


ദനഹാ ഞായർ 5

നമ്മുടെ കർത്തവിന്റ ദേവാലയ സമർപ്പണം

(പ. കന്യാമറിയത്തിന്റെ ശുദ്ധീകരണത്തിരുന്നാൾ)

ലേവ്യ 12:1-8

ഏശയ്യ 42:1-7

റോമ 9:30- 10:4

ലൂക്ക 2: 22-38

1. ആചാരങ്ങളും അനുഷ്‌ഠനങ്ങളും പാലിക്കുക.

യഹൂദ നിയമപ്രകാരം നിശ്ചയിക്കപ്പെട്ട ആചാരങ്ങളെല്ലാം തിരുകുടുംബം ചെയ്യുന്നു.

ഒന്നാമതായി ശിശുവിന്റെ അമ്മ അതായത് മറിയം തന്റെ ശുദ്ധീകരണ ദിനങ്ങൾ പൂർത്തിയാകുന്നു. (ഇന്ന് മറിയത്തിന്റെ ശുദ്ധീകരണ ത്തിരുന്നാളാണ്). യഹൂദ വിധി പ്രകാരം ജനിക്കുന്നത് ആൺകുട്ടിയാണെകിൽ 40 ദിവസവും പെണ്കുട്ടിയാണെകിൽ 80 ദിവസവും കുട്ടിയുടെ അമ്മ ശുദ്ധീകരണ ദിവസങ്ങളായി കണക്കണം (ലേവി 12:1-8) . (ഇമ്മടെ നാട്ടിൽ പ്രസവം കഴിഞ്ഞാൽ കുഞ്ഞിന്റെ മാമ്മോദീസ വരെ അമ്മയും കുഞ്ഞും പുറത്തു അധികം ഇറങ്ങരുത് എന്ന്‌ കർന്നവന്മാർ പറയുന്നത് പോലെ ഒരു ഏർപ്പാട്) രണ്ടാമതായി മോശയുടെ നിയമപ്രകാരം അവർ കുട്ടിയെ ദേവാലയത്തിൽ സമർപ്പിക്കുന്നു.

ഈജിപ്തിൽ നിന്നും ഇസ്രായേൽ രക്ഷപ്പെട്ടതിന്റെ ഓർമ്മക്കായി ആദ്യജാതരെ യഹോവെക്കു സമർപ്പിക്കണം എന്നാണ് നിയമം ( പുറപ്പാട്13:1-2, 11-16) . തിരുകുടുംബം അതു ചെയ്യുന്നു.പിന്നെ സമർപ്പിച്ച കുഞ്ഞിനെ തിരികെ എടുക്കാനായി അവർ ചങ്ങാലികളെ നൽകുന്നു. ( ഓരോരോ വിചിത്രമായ ആചാരങ്ങൾ.... അല്ലേ?) എന്തായാലും ഔസേപിതാവും മാതവും വള്ളി പുള്ളി തെറ്റിക്കാതെ അതു പാലിക്കുന്നു.

മൂന്നാമതായി അവർ ശിശുവിനു പരിച്ഛേദനം നടത്തുന്നു, പേരിടുന്നു. യഹൂദ ഐഡന്റിറ്റി യുടെ ഭാഗമാണ് പരിച്ഛേദനവും പേരു വിളിയും. അതും ഇമ്മടെ തിരു കുടുംബം നിർവഹിക്കുന്നു.

എന്ന് വച്ചാൽ തങ്ങളുടെ മതം അനുശാസിക്കുന്ന ചില ആചാരങ്ങളും നിയമങ്ങളും പാലിക്കുവാൻ അവർ സന്നദ്ധരായിരുന്നു എന്ന് ചുരുക്കം. നമ്മൾ ഒരു വിശ്വാസത്തിന്റെ , മതത്തിൻറെ ചട്ടക്കൂടിൽ നിൽക്കും തോറും അതിന്റെ നിയമങ്ങളും ആചാരങ്ങളും അനുസരിക്കാൻ ബാധ്യസ്ഥരാണ്. അതുമുഴുവൻ ശരിയാകാം അല്ലായിരിക്കാം എങ്കിലും കാര്യമായ ഉപദ്രവം ഇല്ലെങ്കിൽ അതു പിന്തുടരുന്നതാണ് നല്ലത്.

അതു കൊണ്ട് നമ്മുടെ ക്രൈസ്തവ ആചാരങ്ങൾ അതു മാമോദിസ ആകട്ടെ, മറ്റു കൂദാശകൾ ആകട്ടെ വ്യക്തിപരമായ ഇഷ്ടാനുഷ്ഠത്തേക്കാൾ ഉപരിയായി നിലനിൽക്കുന്ന മതത്തിൻറെ പാരമ്പര്യങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകുവാൻ പറ്റുക നല്ല കാര്യമാണ്. നിസ്സാര കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവുകൾ നിർത്തികൊണ്ട് ഇത്തരത്തിലുള്ള ആത്മീയ ചടങ്ങുകളിൽ നിന്നും ആചാരങ്ങളിൽ നിന്നും അനുഷ്ഠാനങ്ങളിൽ നിന്നും ശുശ്രൂഷകളിൽ നിന്നും ബോധപൂർവ്വം മാറിനിൽക്കുന്ന പ്രവണത അല്ലെങ്കിൽ അവയെല്ലാം പരിഹസിക്കുന്ന പ്രവണത അത്ര നല്ലതല്ല.

അനുഷ്ഠാനങ്ങളിലുള്ള താൽപര്യം കുറയുകയും ആഘോഷങ്ങളിൽ മാത്രം താൽപര്യമുണ്ടാവുകയും ചെയ്യുന്നു എന്നൊരു അപകടം നമുക്കിടയിൽ കടന്നു കൂടിയിട്ടുണ്ട്. തിരുനാളുകൾക്ക് കുർബാന വേണ്ട വെടിക്കെട്ട് നിർബന്ധം ,

നവനാള് ഇല്ലെങ്കിലും കുഴപ്പമില്ല കൊട്ടിനും പാട്ടിനും ഒരു കുറവും വരാൻ പാടില്ല... കല്യാണങ്ങൾക്ക്/ മനസ്സമ്മതത്തിന് കുർബാന ഇല്ലെങ്കിലും ഡാൻസ് /ഗാനമേള വേണം...,

മരണ ആവശ്യങ്ങൾക്ക് കുർബാനയും ഒപ്പീസും അന്നിദയും താല്പര്യമില്ല പക്ഷേ ഫുഡ് നിർബന്ധം .... എന്ന അവസ്ഥ.

നമ്മുടെ ചില അനുഷ്ഠാനങ്ങളെ- നോമ്പ് എടുക്കുന്നത്, വെള്ളിയാഴ്ച മാംസം വർജിക്കുന്നത്, ഏഴുമണിക്ക് കുരിശുമടിക്കുമ്പോൾ കർത്താവിന്റെ മാലാഖ ... പ്രാർത്ഥന ചൊല്ലുന്നത്. കുഞ്ഞു ജനിച്ചു 90 നു മുന്നിൽ മാമ്മോദീസ നടത്തുന്നത്. മനസമ്മതത്തിനും വിവാഹത്തിനും ഇടയിൽ 3 ആഴ്ചകൾ വിളിച്ചു ചൊല്ലുന്നത്, മരണം നടന്ന വീട്ടിൽ 41 വരെ മത്സ്യ മാംസാദികൾ കൂട്ടാതിരിക്കുന്നത്. ഇങ്ങനെയുള്ള ചില (നല്ല) ആചാര- അനുഷ്ഠാനങ്ങൾ - നിയമ വിധികൾ നഷ്ടപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.

2. കാത്തിരിപ്പിന്റെ ആത്മീയത

ലൂക്കാ സുവിശേഷകൻ പറയുന്നത് ശിമയോൻ നീതിമാൻ ആയിരുന്നു. അവൻ ദൈവഭക്തനായിരുന്നു. അവൻ ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനായിരുന്നു എന്നാണ് . അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന തൻറെ വാർദ്ധക്യത്തിലാണ് ദൈവത്തിൻറെ തിരുമുഖ ദർശനം അദ്ദേഹത്തിന് ലഭിച്ചത്. നമ്മുടെ ജീവിതത്തിലും നിരാശപ്പെടാതെ പ്രതീക്ഷയോടെ കാത്തിരിക്കാൻ സാധിക്കുക വലിയ കാര്യമാണ്. പരാതി കൂടാതെ കാത്തിരിക്കുക എന്നുള്ളത് നീതിയുടെ ലക്ഷണം കൂടിയാണ് എന്നാണ് സുവിശേഷം ഓർമ്മിപ്പിക്കുക. അബ്രഹാം - സാറ ദമ്പതികൾക്ക് വാർദ്ധികത്തിന്റെ കാത്തിരിപ്പിന്റെ ഫലമാണ് ഇസഹാക്ക് എന്ന സന്താനം ജനിക്കുന്നത്. ഇസ്രായേൽ ജനം 40 വർഷമാണ് കനാൽദേശ പ്രവേശനത്തിന് വേണ്ടി കാത്തിരുന്നത്. ഏകദേശം 38 വർഷത്തോളം കാത്തിരുന്നു തളർവത രോഗിക്ക് ഈശോയിൽ നിന്നും സൗഖ്യം ലഭിക്കാൻ.. നൂറ്റാണ്ടുകളോളം രക്ഷകന്റെ വരവനായിട്ട് കാത്തിരുന്നു അതുകൊണ്ട് ദേവാലയത്തിൽ കാത്തിരുന്ന ശിമയോന്റെ അടുത്തേക്ക് അവൻ ആരെ കാത്തിരുന്നുവോ ആ രക്ഷകൻ വന്നുചേർന്നു. അതുപോലെ നമുക്കാവശ്യമുള്ളതെല്ലാം വേണ്ട സമയത്ത് നമ്മെ തേടി വരും . പക്ഷേ അതുവരെ പ്രത്യാശയോടെ കാത്തിരിക്കാൻ ആയിട്ട് നമുക്ക് പറ്റുന്നുണ്ടോ.? എത്രനാൾ കാത്തിരുന്നു എന്നതിനേക്കാൾ പ്രധാനമാണ് എത്ര കുലീനമായി അതു ചെയ്തു എന്നുള്ളത്. അതായത് പരാതി പറഞ്ഞും ബഹളം വച്ചും കാത്തിരിപ്പിന്റെ ആത്മീയത നമ്മൾ നഷ്ടപ്പെടുത്തി കളയുന്നുണ്ടോ എന്നു ചിന്തിക്കുക. മരണം മടഞ്ഞ ബെനഡിക്ട് മാർപാപ്പയുടെ ചാക്രിക ലേഖനമാണ് 'SPES SALVI' ( പ്രത്യാശയിൽ രക്ഷ). ഒരു ക്രൈസ്തവ വിശാസിയുടെ നിലനിൽപ് ഈ പ്രത്യാശയിൽ ആണ്. നമ്മൾ പ്രത്യാശയുടെ തീർത്ഥാടകർ ആണെന്നുള്ള ജൂബിലി വർഷ ആപ്ത വാക്യവും മറക്കരുത്.

3.ദേവാലയത്തിലേക്ക് പ്രവേശിക്കുക

ഇന്ന് നമ്മുടെ കർത്താവിൻറെ ദേവാലയ പ്രവേശന തിരുനാളാണ് . കുഞ്ഞായ ഈശോയെ യൗസേപ്പിതാവും മാതാവ് കൂടി‍‍‍ യഹൂദരുടെ നിയമപ്രകാരം ജെറുസലേം ദേവാലയത്തിലേക്ക് കൊണ്ടുവരുന്നു. അതുപോലെ സുവിശേഷങ്ങളിൽ പലപ്പോഴായി ഈശോ ജെറുസലേം ദേവാലയത്തിൽ വരുന്നതായി കാണുന്നുണ്ട്. പന്ത്രണ്ടാം വയസ്സിൽ അവനെ കാണാതാകുമ്പോൾ കണ്ടെത്തുന്നത് ദേവാലയത്തിലാണ്. യോഹന്നാനെ സുവിശേഷപ്രകാരം പരസ്യ ജീവിതത്തിന്റെ മൂന്നുവർഷക്കാലവും ജെറുസലേം ദേവാലയത്തിൽ പെസഹാ തിരുനാളിന് ഈശോ വരുന്നുണ്ട്. എന്ന് പറഞ്ഞാൽ കുട്ടിയായ ഈശോയേയും കൊണ്ട് അവന്റെ മാതാപിതാക്കൾ തിരുനാളിന് വരുന്നു . മുതിർന്ന ഈശോ പലപ്പോഴായി ദേവാലയത്തിലും പരിസരങ്ങളിലുമായി നിലകൊള്ളുന്നു. നമ്മുടെ ജീവിതത്തിലെ ഒരുമാതിരി പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ദേവാലയത്തിലാണ് നടക്കുക. ജനിച്ചു ഏതാനും നാൾ കഴിയുമ്പോൾ മാമോദിസക്കായി കുഞ്ഞിനെ ദേവാലയത്തിൽ കൊണ്ടുവരുന്നു. പിന്നീട് ആദ്യ കുർബാന സ്വീകരണം, വിവാഹം,‍ മക്കളുടെ ഇതേ ചടങ്ങുകൾ , ഒടുവിൽ മരിക്കുമ്പോഴും ദേവാലയത്തിൽ കൊണ്ടുവന്നിട്ടാണ് സിമിത്തേരിയിൽ അടക്കം ചെയ്യുന്നത്. എന്ന് പറഞ്ഞാൽ ജനിക്കുമ്പോഴും മരിക്കുമ്പോഴും ദേവാലയ കേന്ദ്രീകൃതമാണ് ഒരു കത്തോലിക്കന്റെ ജീവിതം. അതുകൊണ്ടുതന്നെ ജീവിതത്തിലെ കുറച്ച് സമയം കൂടി ദേവാലയത്തിലായിരിക്കുവാനും ദൈവീക കാര്യങ്ങളോടും ദേവാലയ കാര്യങ്ങളും താൽപര്യം കാണിക്കുവാനും പ്രത്യേക ശ്രദ്ധിക്കുക .